ആകമാന സഭാനിലപാടുകള്‍

20101225

ഷെനൂദ തൃതീയന്‍‍ മാർ‍പാപ്പയുമായി ഈജിപ്ത് രാഷ്ട്രപതി മുബാറക്ക് കൂടിക്കാഴ്ച നടത്തി

.
ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്കുനേരെയുള്ള മതപീഢനം രൂക്ഷം

ഷെനൂദ തൃതീയന്‍ മാര്‍പാപ്പ 22-ആം തീയതി രാഷ്ട്രപതി ഹുസ്നി
 മുബാറക്കുമായി കെയ്റോയിലെ രാഷ്ട്രപതി ഭവനില്‍ നടത്തിയ
കൂടിക്കാഴ്ച ഛായ almasryalyoum.com


കൈറോ: ഷിനോദ മൂന്നാമന്‍‍ മാർ‍പാപ്പ വീണ്ടും ഈജിപ്തിലെ പൊതുചടങ്ങുകളില്‍ പ്രത്യക്ഷപ്പെട്ടു് തുടങ്ങി. ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് പൊതുചടങ്ങുകളില്‍‍ നിന്ന് വിട്ടുനിന്ന അലക്സാന്ത്രിയാ മാര്‍‍പാപ്പ പാര്‍ലമെന്റിന്റെ സുപ്രധാന സമിതിയുടെ മധ്യസ്ഥ ശ്രമങ്ങളെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. ഡിസംബര്‍‍ 19 ഞായറാഴ്ച രാഷ്ട്രപതിയുടെ പാര്‍ലമെന്റിലെ പ്രസംഗ ചടങ്ങില്‍ സംബന്ധിച്ച ഷെനൂദ തൃതീയന്‍‍ മാർ‍പാപ്പ 22-ആം തീയതി രാഷ്ട്രപതി ഹുസ്നി മുബാറക്കുമായി കെയ്റോയിലെ രാഷ്ട്രപതി ഭവനില്‍ ‍വച്ചു് കൂടിക്കാഴ്ച നടത്തുകയും ചെയ്തു.


ഈജിപ്ത് പാര്‍ലമെന്റിലെ വിദേശകാര്യ സമിതി മേധാവി മുസ്തഫ അല്‍ഫിക്കി പോപ്പിനെ പലതവണ സന്ദര്‍ശിച്ച് മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയതിനെതുടര്‍‍ന്നാണു് മാർ‍പാപ്പ ബഹിഷ്കരണം അവസാനിപ്പിച്ചതു്. ക്രിസ്ത്യാനികള്‍ക്ക് എല്ലാ സംരക്ഷണവുമുണ്ടാവുമെന്ന് അദ്ദേഹം പോപ് ഷിനോദ മൂന്നാമനു്‍ (Pope Shenouda III) ഉറപ്പു നല്‍കിയിട്ടുണ്ടു്.

നവംബര്‍‍ 24നു് അല്‍ഉമറാനിയ്യയില്‍ സംഘര്‍ഷത്തിനിടെ അറസ്റ്റിലായ ക്രിസ്ത്യാനികളില്‍ ആദ്യം 70 പേരെയും അതുകഴിഞ്ഞു് 42 പേരെയും വിട്ടയച്ച പ്രോസിക്യൂട്ടര്‍ ജനറലിന്റെ നടപടി സ്വാഗതം ചെയ്ത മാര്‍‍പാപ്പ തടവറയില്‍ ഇനിയും ‍തുടരുന്ന ബാക്കി 42പേരെ ക്രിസ്തുമസായ ജനുവരി 7നു് മുമ്പു് മോചിപ്പിയ്ക്കണമെന്നു് രാഷ്ട്രപതി ഹുസ്നി മുബാറക്കിനോടു് ആവശ്യപ്പെട്ടു. ക്രിസ്ത്യാനികള്‍ക്കുനേരെ മതപീഢനത്തില്‍ സഭയ്ക്കുള്ള രോഷവും ഉല്‍‍ക്കണ്ഠയും കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണു് മുബാറക്ക് ഷെനൂദ തൃതീയന്‍‍ മാര്‍‍പാപ്പയെ കണ്ടതു്.

കഴിഞ്ഞ നവംബര്‍‍ 24-നു് ഗിസാപ്രവിശ്യയിലെ അല്‍ ഉമറാനിയ്യ (al-Omraneyya) ജില്ലയിലെ തല്‍‍ബിയയില്‍ (Talbia) വിശുദ്ധ കന്യക മറിയമിന്റെയും മാര്‍‍ മിഖായേല്‍ മഹാമാലാഖയുടെയും പള്ളിപണിയുന്നതു് തടഞ്ഞ സര്‍‍ക്കാര്‍‍ നടപടിയില്‍ പ്രതിഷേധിച്ചവര്‍‍ക്കു് നേരെ പോലീസ് നടത്തിയ വെടിവയ്പ്പു് നടത്തി 19-കാരനായ വിദ്യാര്‍‍ത്ഥിയടക്കം 2 പേരെ കൊല്ലുകയും 60 ഓളം പേര്‍‍ക്കു് പരിക്കേല്‍പ്പി‍ക്കുകയും 154 പേരെ പിടിച്ചുകൊണ്ടുപോവുകയും ചെയ്തത സംഭവത്തോടെ കോപ്തിക ക്രിസ്ത്യാനികളും മുബാറക്ക് ഭരണകൂടവും തമ്മില്‍ അകന്നിരിയ്ക്കുകയാണു്. മുമ്പു് എല്ലായ്പ്പോഴും മുബാറക്കിന്റെ ദേശീയജനാധിപത്യപാര്‍‍ട്ടിയ്ക്ക് (National Democratic Party — NDP) വോട്ടുചെയ്യാന്‍ വിശ്വാസികളോടാഹ്വാനം ചെയ്തിരുന്ന ഷെനൂദ തൃതീയന്‍‍ മാര്‍‍പാപ്പ ഇത്തവണ (നവം 28ലെ പാര്‍‍ലമെന്റ് തെരഞ്ഞെടുപ്പില്‍) പ്രതിപക്ഷത്തെ ലിബറല്‍ വാഫ്ഡ് പാര്‍‍ട്ടിയ്ക്കാണു് (liberal Wafd Party ) വോട്ടു് ചെയ്തതു്


ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍‍ലമെന്റ് സമ്മേളനത്തില്‍ പാസ്സാക്കുമെന്നു് കരുതപ്പെടുന്ന അമുസ്ലീങ്ങള്‍‍ക്കുള്ള വ്യക്തിപരമായ അന്തസ്സ് സംബന്ധിച്ച നിയമത്തേപ്പറ്റി രാഷ്ട്രപതി മുബാറക്ക് ഈജിപ്തിലെ കോപ്തിക് ക്രിസ്ത്യാനികളുടെ പരമോന്നത നേതാവായ ഷെനൂദ തൃതീയന്‍‍ മാര്‍‍പാപ്പയുമായി ചര്‍ച്ചനടത്തിയെന്നാണു് അഭിജ്ഞവൃത്തങ്ങള്‍ അറിയിച്ചതു്. ഈജിപ്തിലെ ജനസംഖ്യയില്‍ പത്തു് ശതമാനമായ എണ്‍പതു് ലക്ഷം വരുന്ന കോപ്റ്റിക് ക്രിസ്ത്യാനികള്‍ ഉത്തര ആഫ്രിക്കയിലെ ഏറ്റവും വലിയ ക്രിസ്തീയ ന്യൂനപക്ഷമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ