ആകമാന സഭാനിലപാടുകള്‍

20120824

സിറിയയിലെ ആഭ്യന്തരയുദ്ധം: അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭാ ആസ്‌ഥാനം മാറ്റുന്നു



കോട്ടയം: സിറിയയില്‍ ആഭ്യന്തര യുദ്ധം നടക്കുന്ന പശ്‌ചാത്തലത്തില്‍ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ദമസ്‌കോസിലെ ആസ്‌ഥാനം യൂറോപ്പിലേക്കോ, ലബാനോനിലേയ്ക്കോ മാറ്റുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നു. തീരുമാനമെടുക്കുന്നതിന്‌ സപ്തംബര്‍ 11 നു് ലബാനോനിലെ ബെയ്‌റൂട്ടില്‍ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ്‌ വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണു്.

സിറിയയിലെ പ്രതിസന്ധികളുടെ അലയൊലികള്‍ ബെയ്‌റൂട്ടിലേക്കും വ്യാപിക്കാന്‍ ഇടയുണ്ടെന്നതിനാല്‍ യൂറോപ്പില്‍ ജര്‍മനി ആസ്‌ഥാനമായി പ്രവര്‍ത്തിച്ചാലോ എന്നും ആലോചനയുണ്ടു്. സ്വിറ്റ്‌സര്‍ലന്‍ഡിലും ജര്‍മനിയിലും സഭയ്‌ക്ക്‌ രണ്ടു സെന്ററുകളുണ്ട്‌. ഹോളണ്ടിലും ബെല്‍ജിയത്തിലും ഓരോ സെന്റര്‍ വീതവുമുണ്ട്‌. ചികില്‍സാര്‍ഥം യൂറോപ്പിലേയ്ക്കു് പോയ ദമസ്‌കോസ് പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ ബാവാ മൂന്നു് മാസമായി അവിടെയാണു്.

സിറിയയിലെ ദമസ്‌കോസിലുള്ള പാത്രിയാര്‍ക്കാ അരമനയ്‌ക്ക്‌ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നു് ചെറിയ തോതില്‍ നാശം സംഭവിച്ചിരുന്നു. ഹോംസിലെ പുരാതനമായ ആശ്രമം ആക്രമണത്തില്‍ തകര്‍ന്നു. ആലപ്പോയിലെ അരമനയ്‌ക്കും പള്ളിക്കും കേടുപറ്റി. നിരവധി വീടുകള്‍ കൊള്ളയടിക്കപ്പെട്ടു. പാത്രിയാര്‍ക്കാ അരമനയില്‍ ഏതാനും റമ്പാന്‍മാര്‍ (സന്യാസിമാര്‍) മാത്രമാണ്‌ ഇപ്പോള്‍ താമസിയ്ക്കുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ