ന്യൂയോര്‍ക്ക്, 2009 ഡിസംബര്‍19: ഇസ്ലാം മതത്തെ ഭീകരവാദത്തിന്‍റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഭാഗമായി കണക്കാക്കുന്നതിനെതിരേ ഐക്യരാഷ്ട്രസഭയുടെ പ്രമേയം. മതത്തെ പ്രത്യേകിച്ചും ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ ഇസ്ലാമിക സമ്മേളനം പാസാക്കിയ പ്രമേയം യു എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചു. മതപരമായ ആചാരങ്ങളുടെ കാര്യത്തിലും മത് വിവേചനത്തിന്‍റെ മത വിശ്വാസത്തിന്‍റെ കാര്യത്തിലും പൊതുസമുഹം പുലര്‍ത്തുന്ന അസഹിഷ്ണുതയെക്കുറിച്ച് പ്രമേയം ആശങ്കപ്പെടുന്നു. മതത്തെ തീവ്രവാദികള്‍ ഉപകരണമാക്കുനതിനെതിരെ ജാഗരൂകരാകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
നേരത്തെ 61നെതിരേ 80 വോട്ടുകള്‍ക്ക് ഇസ്ലാമിക സമ്മേളനം പാസാക്കിയ പ്രമേയമാണ് ഐക്യരാഷ്ട്രസഭ ഇപ്പോള്‍ അംഗീകരിച്ചത്. 42 രാജ്യങ്ങള്‍ പ്രമേയത്തില്‍ പ്രതിഷേധിച്ച് വിട്ടു നില്‍ക്കുകയും ചെയ്തു. യൂറോപ്യരാജ്യങ്ങളും മറ്റ് വികസിത രാജ്യങ്ങളുമാണ് പ്രമേയം അഭിപ്രായ സ്വാതന്ത്ര്യത്തിനും മത സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് വിട്ടു നിന്നത്.
എന്നാല്‍ മതത്തെ അപകീര്‍ത്തിപ്പെടുന്നതിനെതിരെയുള്ള പ്രമേയം 2005 മുതല്‍ എല്ലവര്‍ഷവും യു എന്‍ ജനറല്‍ അസംബ്ലി പാസാക്കുന്നതാണെന്നും ഈ വര്‍ഷമാണ് ഏറ്റവും കുറഞ്ഞ മാര്‍ജിനില്‍ പാസാക്കപ്പെട്ടതെന്നും ഐക്യരാഷ്ട്രസഭയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ റെപ് എലിയോറ്റ് എഞ്ചെല്‍ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
വിശ്വാസികൾ ആകമാനം
മറുപടിഇല്ലാതാക്കൂകടന്നു വരുന്നത് ആ കമാനത്തിലൂടെയാണ്.
അവിടെയൊരു മെറ്റൽ ഡിറ്റെക്റ്റർ വച്ചുകൂടെ?