ആകമാന സഭാനിലപാടുകള്‍

20121122

സഭകള്‍ സമാധാനത്തിന്റെ സന്ദേശവാഹകരാകണം- പരിശുദ്ധ പിതാവു്

സഭാനേതാക്കള്‍ അത്താഴ വിരുന്നില്‍. ഇടത്തു്നിന്നു്: എത്യോപ്യന്‍
 ഇടക്കാലപാത്രിയര്‍ക്കീസ് നാഥാനിയേല്‍, അന്ത്യോക്യന്‍ സുറിയാനി
സഭയുടെ സുന്നഹദോസ് സെക്രട്ടറി തെയോഫിലോസ് ജോര്‍ജ്
സെലീബാ മെത്രാപ്പോലീത്ത,പരിശുദ്ധ ബസേലിയോസ്
മാര്‍ത്തോമ്മാപൌലോസ് ദ്വിതീയന്‍ ബാവാ, ബ്രിട്ടീഷ് കോപ്റ്റിക്
സഭയുടെ അബ്ബാ സെറാഫിം മെത്രാപ്പോലീത്ത

കയ്റോ, നവം 17: മനുഷ്യരാശിയ്ക്ക് ഭീഷണിയായ യുദ്ധങ്ങളും യുദ്ധസന്നാഹങ്ങളും അവസാനിപ്പിക്കാന്‍ അഖിലലോക സഭാ കൌണ്‍സില്‍ മുന്‍കൈയെടുക്കണമെന്നും ക്രൈസ്തവ സഭകള്‍ സമാധാനത്തിന്റെ സന്ദേശവാഹകരാകണമെന്നും പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ പ്രസ്താവിച്ചു.
കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ തേവാദ്രോസ് രണ്ടാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിക്കാനെത്തിയ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍ക്കായി ഒരുക്കിയ അത്താഴ വിരുന്നില്‍ ആതിഥേയസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ശ്ളൈഹിക പാരമ്പര്യമുള്ള സഭകള്‍ വിദ്യാഭ്യാസം, വൈദികപരിശീലന രംഗങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
ഇതും കാണുക Catholicos Baselius Marthoma Paulose II hosts Oriental Orthodox Delegation

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ