ആകമാന സഭാനിലപാടുകള്‍

20121109

കാതോലിക്കേറ്റ് പുനഃസ്ഥാപന ശതാബ്ദി: വടക്കന്‍ മേഖല വിളംബര യാത്രയ്ക്കു തുടക്കം

കടപ്പാടു് മനോരമ

ചെന്നൈ, 2012 നവം 3: മൈലാപ്പൂരില്‍ തോമാശ്ലീഹായുടെ കബറിടത്തില്‍ നിന്നു തെളിയിച്ച ദീപശിഖയുമായി ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് പുനഃസ്ഥാപനശതാബ്ദി ആഘോഷങ്ങളുടെ വടക്കന്‍ മേഖലാ വിളംബര യാത്ര ആരംഭിച്ചു. കബറിടത്തില്‍ മദ്രാസ് ഭദ്രാസനാധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് ദീപശിഖ തെളിച്ചു. വിളംബര യാത്രാ കണ്‍വീനര്‍ ഫാ. ഡോ. എം.ഒ. ജോണ്‍ ദീപശിഖയും സഭ മാനേജിങ് കമ്മിറ്റി അംഗം അലക്സ് മണപ്പുറം കാതോലിക്കേറ്റ് പതാകയും ഏറ്റുവാങ്ങിയതോടെ പ്രയാണത്തിനു തുടക്കമായി.

താംബരം മാര്‍ ഗ്രീഗോറിയോസ് ദേവാലയത്തിന്‍റെ വേളാച്ചേരി കുരിശടിയില്‍ യാത്രയ്ക്ക് ആദ്യ സ്വീകരണം നല്‍കി. തുടര്‍ന്നു് റാസയായി ദേവാലയത്തില്‍ പ്രവേശിച്ചു. പ്രത്യേക ശുശ്രൂഷകളെത്തുടര്‍ന്നുള്ള ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് ആധ്യക്ഷം വഹിച്ചു. ഫാ. പി.കെ. സഖറിയ, മദ്രാസ് ഭദ്രാസന സെക്രട്ടറി ഫാ. ജിജി മാത്യു വാകത്താനം എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

നവം 4 ഞായര്‍ രാവിലെ എട്ടിനു് താംബരത്തു നിന്നു യാത്ര തുടരും. ഒന്‍പതിനു കോയമ്പേട് സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ദേവാലയത്തിലും തുടര്‍ന്നു ബ്രോഡ്‌വേ സെന്‍റ് തോമസ് കത്തീഡ്രലിലും സ്വീകരണത്തിനു് ശേഷം രാത്രിയില്‍ ബാംഗ്ലൂരിലേക്കു് തിരിക്കും. പിന്നീട് മൈസൂര്‍, മംഗലാപുരം, ബത്തേരി, കുന്നംകുളം, കണ്ടനാട് വഴി 15നു് കോട്ടയം പഴയ സെമിനാരിയില്‍ സമാപിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ