ആകമാന സഭാനിലപാടുകള്‍

20100717

സ്ത്രീകളെ വൈദികരാക്കാന്‍ പാടില്ല: വത്തിക്കാന്‍

വത്തിക്കാന്‍സിറ്റി, ജൂലൈ 15, 2010: സ്‌ത്രീകള്‍ക്ക്‌ വൈദികപട്ടം നല്‍കുന്നത്‌ വിശ്വാസത്തിന് എതിരായ കുറ്റമാണെന്ന്‌ റോമന്‍ കത്തോലിക്കാ സഭ ശാസനം പുറപ്പെടുവിച്ചു. സ്‌ത്രീകള്‍ക്ക്‌ വൈദിക പട്ടം നല്‍കാന്‍‍ നടക്കുന്ന ശ്രമങ്ങളും ഇനിമുതല്‍ ഗുരുതരമായ വിശ്വാസലംഘനമായി നിരീക്ഷിക്കുമെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ ശാസനത്തില്‍ വ്യക്തമാക്കുന്നു.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുപോലുള്ള അതീവഗൗരവമായ കുറ്റകൃത്യമായിരിക്കും സ്ത്രീകള്‍ക്ക് വൈദികപട്ടം നല്‍കാനുള്ള ശ്രമം. സ്ത്രീകള്‍ക്ക് വൈദികപട്ടം നല്‍കുന്നയാളും ബന്ധപ്പെട്ട സ്ത്രീയും സഭയില്‍ നിന്ന് സ്വമേധയാ ഭ്രഷ്ടരാക്കപ്പെടും. അനുശാസനങ്ങള്‍ പാലിക്കുന്നുണ്‌ടോ എന്ന്‌ ഉറപ്പുവരുത്തുന്ന വിശ്വാസകാര്യങ്ങള്‍ക്കുള്ള കള്‍ദിനാള്‍സംഘം (കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡോക്‌ട്രിന്‍ ഓഫ്‌ ദ്‌ ഫെയ്‌ത്ത്‌ the Congregation for the Doctrine of the Faith - CDF) ആയിരിക്കും ഈ കാര്യം നിരീക്ഷിക്കുക.

വൈദിക വൃത്തിയിലേയ്‌ക്ക്‌ കടന്നുവരുന്നവരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ സ്‌ത്രീകളെ വൈദികരാക്കുന്നത്‌ പോപ്പ്‌ ബനഡിക്‌ട്‌ 16 ാമന്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട്‌ ഏതാനും കത്തോലിക്കാ പ്രവര്‍ത്തകര്‍ ജൂണില്‍ വത്തിക്കാനിലെ സെന്റ്‌.പീറ്റേഴസ്‌ ചത്വരത്തില്‍ പ്രകടനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ വത്തിക്കാന്‍ നിലപാട്‌ വ്യക്തമാക്കിയിരിക്കുന്നത്‌. കുട്ടികളെ ലൈംഗികമായി ദുരുപയോഗപ്പെടുത്തുന്ന കേസുകളില്‍ സഭാ പുരോഹിതര്‍ ഉള്‍പ്പെടുന്നത്‌ കൂടുതലാകുന്ന പശ്ചാത്തലത്തില്‍ സ്‌ത്രീകള്‍ക്ക്‌ വൈദികപട്ടം നല്‍കുന്നതിനെക്കുറിച്ച്‌ വത്തിക്കാന്‍ ആലോചിക്കണമെന്ന്‌ ഓസ്‌ട്രിയന്‍ ബിഷപ്പും നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, വനിതാ ബിഷപ്പുമാരെ നിയോഗിക്കാന്‍ ആഗ്ലിക്കന്‍സഭയുടെ പരമോന്നതസമിതി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

കുട്ടികളുടെ അശ്ലീല ചിത്രം വിതരണം ചെയ്യുന്നത് കാനോനിക കുറ്റമാണെന്നും വത്തിക്കാന്‍ വ്യക്തമാക്കുന്നു. കുട്ടികളെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന പുരോഹിതര്‍ക്കെതിരായ അന്വേഷണം വേഗത്തിലാക്കാനും ശിക്ഷാനടപടി കര്‍ശനമാക്കാനും തീരുമാനിച്ചു. വിശ്വാസകാര്യങ്ങള്‍ക്കുള്ള കള്‍ദിനാള്‍സംഘം (the Congregation for the Doctrine of the Faith) ഇത്തരം കുറ്റങ്ങള്‍ കൈകാര്യംചെയ്യും.



Vatican says women priests a 'crime against faith'

1 അഭിപ്രായം: