ആകമാന സഭാനിലപാടുകള്‍

20130315

മലങ്കര സഭയുടെ പള്ളികളില്‍ നിയമവാഴ്ച ഉറപ്പുവരുത്തുക

2012 നവംബര്‍ 18 കെയ്റോ: അലക്സാന്ത്രിയന്‍ മാര്‍പാപ്പ തെവോദ്രോസ്
ദ്വിതീയന്റെ സ്ഥാനാരോഹണവേളയില്‍ അന്ത്യോക്യായുടെ ഇഗ്നാത്തിയോസ്
സാക്കാ പ്രഥമന്‍ അനുമോദന പ്രസംഗം നടത്തുന്നു. നടുക്കിരിയ്ക്കുന്നതു് പൗരസ്ത്യ
കാതോലിക്കോസ് ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍
കോട്ടയം, മാര്‍ച്ച് 14: സമരോല്‍സുകരായ സമാന്തര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സമ്മര്‍ദ്ദത്തിനു് സര്‍ക്കാര്‍ വഴങ്ങരുതെന്നും ക്രമസമാധാനം സംരക്ഷിയ്ക്കണമെന്നും മലങ്കര ജനവേദി ആവശ്യപ്പെട്ടു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വടക്കന്‍ ഭദ്രാസനങ്ങളിലെ പള്ളികളില്‍ അരക്ഷിതാവസ്ഥ നിലനില്ക്കുകയാണു്. നിയമവാഴ്ചയെ മാനിയ്ക്കാത്ത സമാന്തര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ പ്രീണിപ്പിയ്ക്കുന്നതില്‍ നിന്നു് രാഷ്ട്രീയ കക്ഷികള്‍ പിന്‍വാങ്ങണം. 1995-2002-ലെ സുപ്രീം കോടതിവിധി അനുസരിയ്ക്കാന്‍ തയ്യാറാകാതെ പുതിയ സഭയുണ്ടാക്കി പുറത്തു പോയവിഭാഗമാണു് സമാന്തര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ. 1995-2002ലെ സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിലും ആകമാന സഭയുടെ ഐക്യത്തിലുമാണു് മലങ്കര സഭാതര്‍ക്കത്തിനു് പരിഹാരം കാണേണ്ടതു്. സുപ്രീം കോടതിവിധി ബാധകമായ സഭയെ അതു പ്രകാരം പ്രവര്‍ത്തിയ്ക്കുന്നതിനും നിലനില്ക്കുന്നതിനും അനുവദിയ്ക്കുന്നില്ലെന്നതാണു് പ്രശ്നം.

സമാന്തര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിനു് നല്കുന്ന പിന്തുണ അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് സാക്കാ പ്രഥമന്‍ അവസാനിപ്പിയ്ക്കണം. മലങ്കരസഭയുടെ ഇടവകകളുടെമേല്‍ അവകാശവാദം ഉന്നയിയ്ക്കുന്നതു് അവസാനിപ്പിച്ചാല്‍ അന്ത്യോക്യന്‍ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഇന്ത്യയിലെ ഭദ്രാസനങ്ങള്‍ക്കും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഭദ്രാസനങ്ങള്‍ക്കും സാഹോദര്യത്തോടെ പ്രവര്‍ത്തിയ്ക്കാന്‍ കഴിയും. ആകമാന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ ഐക്യം ശക്തിപ്പെടുത്തണം.
മലങ്കര ജനവേദി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ