ആകമാന സഭാനിലപാടുകള്‍

20100114

ഓണക്കൂര്‍ സെഹിയോന്‍ പളളിയിലെ പൈശാചിക സംഭവം : അക്രമികള്‍ക്കെതിരെ നടപടിവേണം- ശ്രേഷ്ഠ നിയുക്ത കാതോലിക്കാ

കോട്ടയം: ഓണക്കൂര്‍ സെഹിയോന്‍ പളളിയില്‍ കോടതി ഉത്തരവുമായി വി.കുര്‍ബ്ബാന അര്‍പ്പിക്കാനെത്തിയ ഫാ.മാത്യൂസ്‌ കാഞ്ഞിരംപാറയേയും ശൂശ്രൂഷകരെയും റോഡില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും പരസ്യമായി അക്രമം അഴിച്ചുവിടുകയും ചെയ്‌ത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിലെ തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് ഓര്‍ത്തഡോക്‌സ്‌ സഭയുടെ മേലദ്ധ്യക്ഷരില്‍ രണ്ടാമനായ ശ്രേഷ്‌ഠ നിയുക്ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്താ അധിക്യതരോട്‌ ആവശ്യപ്പെട്ടു.

'അക്രമം ഓര്‍ത്തഡോക്‌സ് സഭയുടെ മാര്‍ഗമല്ല. പക്ഷേ, ഏത് അക്രമത്തെയും നേരിടാനുള്ള കരുത്ത് സഭയ്ക്കുണ്ട്. സമാധാനകാംക്ഷികളായ വിശ്വാസികള്‍ക്ക് സ്വൈര്യ ജീവിതവും ആരാധനാസ്വാതന്ത്ര്യവും ഉറപ്പാക്കണം'-അദ്ദേഹം അഭിപ്രായപ്പെട്ടു.


വാര്‍ത്ത

ഓണക്കൂര്‍ പള്ളിയില്‍ നിയമവാഴ്ചതകര്‍ന്നു

കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ നടന്ന അക്രമം


.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ