ആകമാന സഭാനിലപാടുകള്‍

20141219

ഗീവർഗീസ്‌ ദ്വിതീയൻ ബാവാ ആധ്യാത്മിക തേജസ്സ്‌: പരിശുദ്ധ പിതാവു്


കോട്ടയം, ഡിസംബര്‍ 16 – പ്രതിസന്ധിഘട്ടങ്ങളിൽ ജ്വലിച്ചുനിന്ന ആധ്യാത്മികതേജസ്സായിരുന്നു ഗീവർഗീസ്‌ ദ്വിതീയൻ ബാവായെന്ന്‌ ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ പറഞ്ഞു.

പരിശുദ്ധ ഗീവർഗീസ്‌ ദ്വിതീയൻ ബാവായുടെ ചരമ സുവർണജൂബിലിയോടനുബന്ധിച്ചുകുറിച്ചി വലിയ പള്ളിയിൽ നടത്തിയ അഖില മലങ്കര വൈദിക സമ്മേളനത്തിൽ പ്രസംഗിയ്ക്കുകയായിരുന്നു പരിശുദ്ധ ബാവാ.

മലങ്കരസഭയുടെ താഴ്ചയും ഉയർച്ചയും ഒരുപോലെ പരിശുദ്ധ ഗീവർഗീസ്‌ ദ്വിതീയൻ ബാവാ കണ്ടു. സഭാ ഭരണഘടനയ്ക്ക്‌ അപ്പുറത്ത്‌ ആധ്യാത്മികതയുടെ അവസാനവാക്കായിരുന്നു അദ്ദേഹം. ആ വാക്കിനപ്പുറത്തേക്കു പോകുവാൻ സഭയിലാരും ധൈര്യപ്പെടില്ലായിരുന്നുവെന്ന്‌ പരിശുദ്ധ പിതാവു് പറഞ്ഞു.

കുര്യാക്കോസ്‌ മാർ ക്ലിമ്മീസ്‌ അധ്യക്ഷത വഹിച്ചു. ഫാ. മോഹൻ ജോസഫ്‌ വേദപഠനവും ഫാ. ടി.ജെ. ജോഷ്വാ അനുസ്മരണപ്രസംഗവും നടത്തി. മാത്യൂസ്‌ മാർ തേവോദോസിയോസ്‌, ഫാ. ജോൺ ശങ്കരത്തിൽ, ഫാ. സജി അമയിൽ, ഫാ. വർഗീസ്‌ കളീക്കൽ, ഫാ. ചെറിയാൻ ടി. സാമുവൽ എന്നിവർ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ