ആകമാന സഭാനിലപാടുകള്‍

20101105

ബാവായുടെ സ്‌ഥാനാഭിഷേക ശുശ്രൂഷയ്‌ക്ക്‌ സാക്ഷിയായി പ്രമുഖരുടെ നിര


പരുമല: പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സ്‌ഥാനാഭിഷേക ശുശ്രൂഷയ്‌ക്കു സാക്ഷിയാകാന്‍ പ്രമുഖരുടെ നിരതന്നെയുണ്ടായിരുന്നു.

ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത, ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍, ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, ധന മന്ത്രി ഡോ. തോമസ്‌ ഐസക്‌, ഡപ്യൂട്ടി സ്‌പീക്കര്‍ ജോസ്‌ ബേബി, എംപിമാരായ ആന്റോ ആന്റണി, ജോസ്‌ കെ. മാണി, എംഎല്‍എമാരായ കെ. എം. മാണി, പി. ജെ. ജോസഫ്‌, ജോസഫ്‌ എം. പുതുശേരി, മാത്യു ടി. തോമസ്‌, എം. മുരളി, ജി. ബാബു പ്രസാദ്‌, തോമസ്‌ ചാഴികാടന്‍, മോന്‍സ്‌ ജോസഫ്‌, രാജു ഏബ്രഹാം, കെ. ശിവദാസന്‍ നായര്‍, വി. എന്‍. വാസവന്‍, പി. സി. വിഷ്‌ണുനാഥ്‌,

കെപിസിസി (ഐ) സെക്രട്ടറി മാന്നാര്‍ അബ്‌ദുല്‍ ലത്തീഫ്‌, കേരള കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിമാരായ പ്രഫ. ഡി. കെ. ജോണ്‍, കുഞ്ഞുകോശി പോള്‍, ജില്ലാ പ്രസിഡന്റ്‌ വിക്‌ടര്‍ ടി. തോമസ്‌, ആലപ്പുഴ ജില്ലാ പ്രസിഡന്റ്‌ ജേക്കബ്‌ തോമസ്‌ അരികുപുറം, ജില്ലാ പഞ്ചായത്ത്‌ അംഗം ബാബു ജോര്‍ജ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത്‌ ആശംസകള്‍ നേര്‍ന്നു.

ചത്രം: പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ സ്‌ഥാനാഭിഷേക ചടങ്ങില്‍ പങ്കെടുത്തു് ധന മന്ത്രി ഡോ. തോമസ്‌ ഐസക്‌ ആശംസകള്‍ നേരുന്നു. കടപ്പാടു്: മാധ്യമം ദിനപത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ